Skip to main content

കബന്ധങ്ങള്‍

സര്‍വത്തിന്‍ മീതെ സര്‍വ്വസാക്ഷിയായ്
അദമ്യദര്‍പ്പമെരിയുന്ന സൂര്യ;
നീ ചിരം വര്‍ഷിക്കും വേനല്‍ത്തീപോലും
കുളിര്‍പ്പച്ചയായി പുനരുയിര്‍പ്പിക്കും ഞങ്ങള്‍
ആമാശയമെരിയും ഭൂവമ്മത്ത്വക്കില്‍ പദമൂന്നും നിസ്വരേഴകള്‍,
കഷ്ടാന്നം തിന്നുവോര്‍
കൊലക്കത്തിമുനമ്പില്‍ നിത്യദിനായുസ്സും താണ്ടുവോര്‍ കറിക്കത്തിയുല്‍പ്പല്‍ത്യായുധങ്ങളിലൂടെ
ജീവനില്‍ ജീവനെ പോറ്റുന്ന ഹരിതം വിളയിപ്പാര്‍ ഞങ്ങള്‍
ഞങ്ങളില്‍ തീര്‍ക്കുന്നു നാളെ വരുവോര്‍ക്ക് കുളിര്‍പാഥേയം.

സൂര്യ, കാലുവെന്തൊന്നുറക്കാനുമാകാതെ
ചിരോട്ടത്തില്‍ മുഴുകുന്ന ദര്‍പ്പമേ തലകുനിക്കില്ല,
നട്ടെല്ലു വളക്കില്ല.

ചൊല്ലില്ലൊരിക്കലും സൂര്യഗായത്രികള്‍!
വിയര്‍പ്പിന്റെ ഗാതാക്കള്‍

മണ്ണിന്റെ മക്കള്‍ ഞങ്ങടെ രസനത്തുമ്പിവെപ്പോഴും ഹാ!
വിയര്‍പ്പിനെ തോറ്റുന്ന അദ്ധ്വാനപ്പാട്ടുകള്‍

ചുരുക്കുക നിന്റെ ഹിംസോദ്യുക്തക്കനല്‍

വെയില്‍ ഇരുളില്‍ നിന്നായുസ്സ് ഒടുങ്ങാതിരിപ്പാന്‍
താക്കീത് വിരല്‍ നീര്‍ത്തുന്നു

അര്‍ക്കസമാന പൗരരേ, ജാഗ്രത!

***

No Comments yet!

Your Email address will not be published.