വിസ്ലാവ സിംബോഴ്സ്കയുടെ കവിത
മനുഷ്യരുണ്ടാക്കിയ ദേശങ്ങളുടെ
ചോരുന്ന അതിരുകളേ!
എത്ര മേഘങ്ങൾ
ഒരു ശിക്ഷാ ഭീതിയുമില്ലാതെ
നിങ്ങളെ കടന്ന് വായുവിൽ ഒഴുകിപ്പോയി;
മരുഭൂമിയിലെ എത്ര മണൽത്തരികൾ
ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്ക്
കൂടുമാറിപ്പോയി;
പർവ്വതങ്ങളിലെ എത്ര ചരൽക്കല്ലുകൾ
പ്രകോപനപരമായ ചാട്ടങ്ങളിലൂടെ
വിദേശ മണ്ണിലേക്ക് ഉരുണ്ടു പോയി !.
രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് പറന്നുയർന്ന്
അതിരുകളിലെ മാർഗ്ഗ തടസ്സങ്ങളിൽ
പറന്നിറങ്ങുന്ന എല്ലാ പക്ഷികളുടെയും
പേരുകൾ പറയേണ്ടതുണ്ടോ
വിനീതയായ ഒരു വണ്ണാത്തിക്കിളി
വാല് വിദേശത്തും
കൊക്ക് സ്വദേശത്തുമായി
ഇരിക്കുന്നു, പോരാത്തതിന്
തല കുലുക്കിക്കൊണ്ടിരിക്കയും .
അസംഖ്യം പ്രാണികളിൽ ഉറുമ്പിനെ മാത്രമെടുത്താൽ
എവിടെ നിന്ന് എങ്ങോട്ടേക്ക് ?
ചോദ്യങ്ങളെ ആമോദത്തോടെ അവഗണിച്ച്
അതിർത്തി രക്ഷാഭടന്റെ
ഇടതു വലത് ബൂട്ടുകൾക്കിടയിലൂടെ
അത് പോകുന്നു.
No Comments yet!