കലര്‍പ്പില്‍ തുടര്‍ന്ന്…
അവന് കട്ടമുല്ലയില്ലയിലായിരുന്നു കമ്പം.
എനിക്ക് ചെമ്പരത്തിയിലും.
കട്ടച്ചെമ്പരത്തിലായിരുന്നു
പിന്നീട് ഞങ്ങള്‍ ഉറക്കമുണർന്നതൊക്കെയും.
***
വിഷാദത്തിന്റെ മഴവില്‍ പഴം
എത്രയാനന്ദത്തിലും
വിഷാദത്തിന്റെ മഴവില്‍ പഴം
മുന്നില്‍ വെച്ച്
നീയെന്നെ വശീകരിക്കുന്നു.
അടുത്ത ഞൊടിയില്‍
ഞാൻ മടിക്കുത്തഴിച്ചുകിടക്കുന്നു.
***
ജനനം – മരണം
മരണമൊരിക്കലെന്നായിരുന്നു കരുതിയത്.
രാത്രി മരിച്ചും
രാവിലെ ജനിച്ചും
വിവാഹത്തിന്റെ
അഞ്ചാം വര്‍ഷം.
***
അതിജീവിതം
ജീവിതം ആഗ്രഹിക്കാത്ത സന്തോഷങ്ങൾ തരുന്നു.
എന്നിട്ട് കൊതിച്ചതെല്ലാം തല്ലിക്കെടുത്തുന്നു.
സംശയമില്ല
ജീവിതം ഒരു ഭ്രാന്തൻകളി തന്നെ.!
***







No Comments yet!